ഭാരത് ജോഡോ യാത്രയോടെയാണ് എന്‍റെ ഇന്നിംഗ്‌സ് അവസാനിക്കുന്നത്. ഇത് ഏറെ ആഹ്ളാദം നല്‍കുന്ന കാര്യമാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. രാജ്യത്തെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ട് എന്ന് യാത്ര തെളിയിച്ചു.'’ സോണിയാ ഗാന്ധി
ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അറിയിച്ചിരുന്നെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവെച്ചിരുന്നു. ഇത് ഹൈക്കമാന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കുന്ന പിന്തുണയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു
ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതൽ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനാൽ എ.െഎ.സി.സി. ആസ്ഥാനത്ത് സമരം നടത്തുമെന്ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന റൂമില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും അതിന്‍റെ ലിങ്കുകള്‍ എല്ലാ മാധ്യമ ചാനലുകള്‍ക്കും നല്‍കുക. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ലോകം മുഴുവന്‍ കാണട്ടെ. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടാകും. ആരോഗ്യസ്ഥിതി മോശമായ ഒരാളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ശരിയായ രീതിയല്ല.
തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം പി മാരും ഭാരവാഹികളും പ്രതിഷേധിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ വെച്ച് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. അതേസമയം, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെവെച്ച് പാര്‍ട്ടി അധ്യക്ഷയെ തന്നെ ബിജെപി വേട്ടയാടുന്നതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ചോദ്യം ചെയ്ത് ഭയപ്പെടുത്തമെന്ന് ബിജെപി കരുതേണ്ടന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസില്‍ അഞ്ച് തവണയാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താന്‍ ഇ ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ എം എല്‍ എമാര്‍, എം പി മാര്‍, എന്നിവരും പങ്കെടുക്കും. സോണിയ ഗാന്ധിയോട് എട്ടാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് സമയം നീട്ടി ചോദി ച്ചിരുന്നു. മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.
ഇ ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി ഇ ഡിയെ ഉപയോഗിക്കുകയാണെന്നും നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
രാജ്യസഭാ പിമാരുടെ സസ്‌പെൻഷൻ മുതൽ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമങ്ങൾവരെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തലത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്. നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇക്കാര്യം തള്ളുകയായിരുന്നു.
സോണിയ ഗാന്ധി രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിൽ ഒരു പുതിയ നേതൃത്വം ഉയർന്നുവരുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ വൈകാതെ അദ്ദേഹം രാജിവച്ചു. ഇനിയും പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ അത് വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്.
എന്‍സിപി അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ,
കോണ്‍ഗ്രസ് നേതാവ് സോണിയയുടെ ക്ഷണം സ്വീകരിച്ചാണ് ഡല്‍ഹിയിലെത്തിയത്. ആ മീറ്റിംഗില്‍ പെഗാസസിനെക്കുറിച്ചും, രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ ഐക്യത്തെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയവും, പൊതുവികാരവുമാണ് വിഡി സതീശന് അനുകൂലഘടകമായത്. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് വന്നാല്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും. ഗ്രൂപ്പ് സമര്‍ദം മറികടന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്.